Friday, 1 August 2014
Tuesday, 15 July 2014
ലക്ഷ്യം
TDN
KAVITHAKAL
ടി.
ദിവാകരൻ നമ്പൂതിരിയുടെ കവിതകൾ
1.
ലക്ഷ്യം
വിദ്യാഭ്യാസപ്രപഞ്ചത്തിൻ
പരമാണുക്കൾ തോറുമേ
പരബ്രഹ്മസ്വരൂപേണ
വർത്തിക്കും ശക്തിയാണു ഞാൻ
പരമാണുക്കൾ തോറുമേ
പരബ്രഹ്മസ്വരൂപേണ
വർത്തിക്കും ശക്തിയാണു ഞാൻ
എന്നെത്തേടി നടക്കുന്നു
ഗുരുവും ശിഷ്യനും സദാ
എന്നെ പ്രാപിക്കുവാൻ യത്ന -
മാളുന്നൂ രണ്ടുകൂട്ടരും
ഗുരുവും ശിഷ്യനും സദാ
എന്നെ പ്രാപിക്കുവാൻ യത്ന -
മാളുന്നൂ രണ്ടുകൂട്ടരും
തേടുമ്പോൾ തെന്നിമാറുന്നോ,
നെവിടേയുമിരിപ്പവൻ
നിർഗുണൻ, ഗുണസർവ്വസ്വ -
നെവിടേയുമിരിപ്പവൻ
നിർഗുണൻ, ഗുണസർവ്വസ്വ -
സമ്പന്നൻ, ഞാ,നമേയനും
കണ്ടോരില്ലെന്നേയിന്നോളം
കണ്ടുവെന്നുരചെയ്യുന്നുവോർ
കണ്ടോരല്ലാ (കുറുപ്പാശാൻ
പണ്ടേ ‘ഗുട്ടി’തറിയവൻ )
പരമാർത്ഥത്തിൽ ഞാൻ സാക്ഷാൽ
പരബ്രഹ്മത്തിനൊപ്പമേ
ഏകനാണെങ്കിലും നാനാ -
രൂപത്തിൽകാണ്മൂ പണ്ഡിതർ.
കണ്ടുവെന്നുരചെയ്യുന്നുവോർ
കണ്ടോരല്ലാ (കുറുപ്പാശാൻ
പണ്ടേ ‘ഗുട്ടി’തറിയവൻ )
പരമാർത്ഥത്തിൽ ഞാൻ സാക്ഷാൽ
പരബ്രഹ്മത്തിനൊപ്പമേ
ഏകനാണെങ്കിലും നാനാ -
രൂപത്തിൽകാണ്മൂ പണ്ഡിതർ.
‘നോളേജാ’ണൊരുവ,ന്നന്യ
‘ന്നണ്ടർസ്റ്റാന്റിങ്ങ്’ഹം പുനഃ
‘സ്കില്ലാ’ണുമറ്റൊരാൾ,‘ക്കപ്ലി -
ക്കേഷ’നാണന്യ ദൃഷ്ടിയിൽ.
‘ന്നണ്ടർസ്റ്റാന്റിങ്ങ്’ഹം പുനഃ
‘സ്കില്ലാ’ണുമറ്റൊരാൾ,‘ക്കപ്ലി -
ക്കേഷ’നാണന്യ ദൃഷ്ടിയിൽ.
ഇനിയും പറയാതുള്ള
പല രൂപങ്ങളിങ്ങനെ
ഭക്തസങ്കല്പത്തിനൊത്തു
പല രൂപങ്ങളിങ്ങനെ
ഭക്തസങ്കല്പത്തിനൊത്തു
കൈവരിക്കുന്നൂ ഞാൻ സദാ.
‘എല്ലാവഴികളും ചെന്നു
മുട്ടുന്നൂ റോമി’ലെന്നപോൽ
ഏതുചിത്രം വരച്ചാലു –
മുട്ടുന്നൂ റോമി’ലെന്നപോൽ
ഏതുചിത്രം വരച്ചാലു –
മതു ഞനായ്വരും ദൃഢം.
എന്നെക്കാണാൻ കൊതിച്ചേറെ -
ത്തലനാരിഴകീറിയോർ
ഏറുന്ന മൂടൽമഞ്ഞിൽപെ –
ട്ടുഴലുന്നൂ പലേടവും.
അതുമല്ലിതുമല്ലെന്ന
വേദാന്തത്തിന്റെ ഭാഷയിൽ
എന്നെ വർണ്ണിക്കുവാൻ പാടു -
പെട്ടു തോല്ക്കുന്നു പണ്ഡിതർ.
വേദാന്തത്തിന്റെ ഭാഷയിൽ
എന്നെ വർണ്ണിക്കുവാൻ പാടു -
പെട്ടു തോല്ക്കുന്നു പണ്ഡിതർ.
ജ്ഞാനസമ്പാദനം ലക്ഷ്യം
വച്ചു നീങ്ങിയ വിഡ്ഢികൾ
വച്ചു നീങ്ങിയ വിഡ്ഢികൾ
ഇനിമേലെന്റെ രൂപത്തെ
ധ്യാനിക്കട്ടേ നിരന്തരം.
ധ്യാനിക്കട്ടേ നിരന്തരം.
പണ്ടാരോചൊല്ലിയിട്ടില്ലേ
ബഹുപാകമതിങ്ങുമേ
“സർവ്വധർമ്മാൻ പരിത്യജ്യ -
ബഹുപാകമതിങ്ങുമേ
“സർവ്വധർമ്മാൻ പരിത്യജ്യ -
മാമേകം ശരണം വ്രജ”
Saturday, 5 July 2014
മൗനാന്ത്യത്തിൽ പണ്ഡിറ്റ് മാഷ് ശിഷ്യരോട് മൊഴിഞ്ഞത്
മൗനാന്ത്യത്തിൽ
പണ്ഡിറ്റ് മാഷ്
ശിഷ്യരോട് മൊഴിഞ്ഞത്
പ്രിയപ്പെട്ട കുട്ടി,
എനിക്ക് പണി നിർത്തി പോകാൻ സമയമായി.
എനിക്ക് പണി നിർത്തി പോകാൻ സമയമായി.
ഇനി എന്തു പറയാനാണ്?
എല്ലാം പറഞ്ഞു കഴിഞ്ഞതാണല്ലോ.
ആവർത്തിക്കുന്നില്ല.
പറഞ്ഞതും പറയാനാഗ്രഹിച്ചതുമെല്ലാം ഈ ‘മൗന’ത്തിലുണ്ട്.
മുപ്പത്തിനാലുകൊല്ലം!
മുപ്പത്തിനാലുകൊല്ലം!
എത്രക്ഷണത്തിലാണ് കടന്നു പോയത്!
എന്റെ ഹൃദയഭിത്തിയിൽ
പതിഞ്ഞുകിടക്കുന്ന നിഷ്കളങ്കവും, സ്നേഹനിർഭരവും പ്രസന്ന കോമളവുമായ ആ മുഖം ഇന്നും
മങ്ങിയിട്ടില്ല.
എന്റെ ഏറ്റവും ഉജ്ജ്വലമായ നേട്ടമാണിത്.
പഴയതെങ്കിലും പുതുമ
നശിക്കാത്ത ഈ ചിത്രവും കൊണ്ടാണ് ഞാൻ പോകുന്നത്.
എന്റെ ശിഷ്ടജീവിതം മധുരീകരിക്കാൻ
ഇത് ധാരാളം മതി.
പിഴവുകളും തെറ്റുകളും ധാരാളം പറ്റിയിട്ടുണ്ടാവാം.
പിഴവുകളും തെറ്റുകളും ധാരാളം പറ്റിയിട്ടുണ്ടാവാം.
പക്ഷെ ഞാനതിൽ
പശ്ചാത്തപിക്കുന്നില്ല.
കറുപ്പും വെളുപ്പും ചേർന്നാണല്ലോ ചിത്രം പൂർണ്ണമാകുന്നത്.
എന്നാലങ്ങനെ, യാത്രയില്യാ
എന്നാലങ്ങനെ, യാത്രയില്യാ
ഒപ്പ്
“വിനയം വിദ്വാന് ഭൂഷണം”
“വിനയം വിദ്വാന് ഭൂഷണം”
“മൗനം
വിദ്വാനു ഭൂഷണം” എന്ന പഴമൊഴി വളരെ പ്രസിദ്ധമാണ്. വിദ്വാന്മാർക്ക് മൗനം മാത്രമല്ല
ഭൂഷണമായിത്തീരുന്നത്. മൗനത്തേക്കാൾ കൂടുതൽ അലങ്കാരമായിത്തിരുന്നത് ഒരു പക്ഷെ
വിനയമായിരിക്കും. മുൻ വാക്യം തിരുത്തണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നത്? ഞാനും ആ
വാക്യം തിരുത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പക്ഷെ എന്ന
പ്രയോഗത്തിന് ഒരു പ്രസക്തിയും ഇല്ല. വിനയം തന്നെയാണ് വിദ്വാന് എപ്പോഴും,
എല്ലായിടത്തും അലങ്കാരമായി വർത്തിക്കുന്നത്. അതിൽ സംശയത്തിന് ഇടയില്ല. ദിവാകരൻ
നമ്പൂതിരിയുടെ ജീവിതവും പ്രവൃത്തികളും ഇതിന് മകുടോദാഹരണങ്ങളാണ്.
Friday, 4 July 2014
ദിവാകരൻ തിരുമേനിയുടെ പാണ്ഡിത്യത്തിനു പിന്നിൽ?
ദിവാകരൻ തിരുമേനിയുടെ പാണ്ഡിത്യത്തിനു പിന്നിൽ?
തെക്കേടത്തു മനയ്ക്കലെ ദിവാകരൻ നമ്പൂതിരിയെ സാധാരണയായി
എല്ലാവരും ‘പണ്ഡിറ്റ് മാഷ് ’ എന്നൊ ‘ഹിന്ദി പണ്ഡിറ്റ് ’ എന്നൊ ആണ്
വിളിക്കാറുള്ളത്. എന്താണിതിനു കാരണം? വളരെ ലളിതമായ ചോദ്യം. ഉത്തരം പറയാൻ അതിലും
എളുപ്പം. “അദ്ദേഹം ഹിന്ദി പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്; ഹിന്ദി പണ്ഡിറ്റ് പരീക്ഷ
പാസ്സായ ആളാണ് ” - ഏറ്റവും ശരിയായ ഉത്തരം തന്നെ. മുഴുവൻ മാർക്കും നല്കാം.
ഇതിനപ്പുറം മുൻ ചോദ്യത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടൊ? നമുക്ക്
പരിശോധിക്കാം.
Subscribe to:
Posts (Atom)